Friday, August 14, 2009

ഏതോ വാര്‍മുകിലിന്‍ കിനാവിലെ മുത്തായ് നീ വന്നു






പ്രീ-ഇന്‍റര്‍വെല്‍ സെഷന്‍...


നീ വന്നപ്പോള്‍
ബാല്യത്തിലേക്ക്
തിരിച്ചു പോകുകയായിരുന്നു ഞാന്‍
ധിഷണയെ വെല്ലുവിളിച്ചും കൊണ്ട്
അറിയാതെ ഹൃദയം നിന്നോടൊപ്പം ഇറങ്ങിവന്നു
അധീശത്വം ഹൃദയത്ത്തിനായിരുന്നു
ഒന്നല്ല
ഒരായിരം വട്ടം താക്കീതു തന്നതാണ്
പതുക്കെ പതുക്കെ ധിഷണ
അപ്രത്യക്ഷമായി
ചിന്തകളും മൃതിയിലായി
ആണ്ടിലൊരിക്കല്‍ വരുന്ന ഓണവും
വസന്തവും
പിന്നെ പിന്നെ
ദിവസവും വിരുന്നു വന്നു
ഹൃദയം നിറഞ്ഞു പെയ്യാന്‍ തുടങ്ങി













പോസ്റ്റ്-ഇന്‍റര്‍വെല്‍ സെഷന്‍...



നിന്റെ ധിഷണ
എന്റെ ഹൃദയത്തെ ചോദ്യം ചെയ്യുന്നതും
മുറിവേല്‍പ്പിക്കുന്നതും ഞാനറിഞ്ഞു
നിന്റെ ഹൃദയത്തിന്റെ യൌവനം എന്റെ ഹൃദയത്തെ മൃതപ്രായനാക്കുന്നതും ഞാന്‍ വേദനയോടെ കണ്ടു

നിന്റെ ഹൃദയത്തെ ഞാന്‍ അന്വേഷിചു
എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു എന്നു ഞാന്‍ ഓര്ത്തതാണ്
അതു നീ അപ്പോഴേക്കും
സമര്‍ത്ഥമായി ഒളിപ്പിച്ചു കഴിഞ്ഞിരുന്നു

ഒരു വേള
നീ വൃഥാ ഭയപ്പെട്ടിരിക്കാം
നിന്റെ ഹൃദയവും മുറിവേല്‍പ്പിക്കപ്പെടുമെന്ന്‌

ധിഷണ
കൈമോശം വന്നവന് എന്തുണ്ട് ആയുധം?
എനിക്കു നിന്റെ ഹൃദയത്തെ വേദനിപ്പിക്കാനാവില്ലെന്നു
പോലും അറിഞ്ഞില്ല നീ

ഇന്ന്‌
എന്റെ ഹൃദയത്തെ എനിക്കു പേടിയാണ്
അനുദിനം മുറിവേറ്റു പിടയവേ
എന്നോട്
അപേക്ഷിക്കുന്നു
ദയാവധത്തിന്!

ഓര്‍മകള്‍ മേയും കാവില്‍
ഒരു തിരി വെക്കുമോ നീ?

Saturday, June 13, 2009

ശാന്തിതീരം



ആര്‍ക്കുന്ന തിരമാലകള്‍ക്ക്
സംസാരശേഷിയുണ്ടായിരുന്നെങ്കില്‍
ഒരുപാട് കഥകള്‍ കേള്‍ക്കാമായിരുന്നു

കരയുന്നവരുടെ
ചിരിക്കുന്നവരുടെ
കറുത്തവരുടെ
വെളുത്തവരുടെ
ഒക്കെ
ഒരുപാട് ഒരുപാട് കഥകള്‍


കാലത്തും ഉച്ചക്കും വൈകീട്ടും
രാത്രിയിലും ഒക്കെ
അവ കഥകള്‍ ചൊല്ലിത്തരുമായിരുന്നു



എത്രയെത്ര മോഹങ്ങള്‍
കടല്‍ തുഴഞ്ഞുപോയി
എത്രയെത്ര മോഹഭംഗങ്ങള്‍
കടലിലേക്കിറങ്ങിചെന്നു

തിരമാലകള്‍ തീരത്തോടു രഹസ്യങ്ങള്‍
പറയുന്നുണ്ടാകുമോ
എന്റെ കഥ
ഞങ്ങളുടെ കഥ
എല്ലാം പറഞ്ഞു കാണുമോ
ഇല്ലെന്നു സമാധാനിക്കാം

മെല്ലെ തിരമാലകളെ
വകഞ്ഞിറങ്ങി നോക്കാം
ആഴങ്ങളില്‍ ചെന്നു മൌനത്തിന്റെ കുടമുടക്കാം


നാളെ തിരമാലകള്‍
തീരത്തോടു പുതിയൊരു കഥ പറയും
തീര്‍ച്ച


Friday, March 13, 2009

വേര്‍പാട്‌


നീ തന്ന വേദന
ശൂന്യതക്ക് വഴി മാറിയിരിക്കുന്നു
അറിയുന്നു ഞാന്‍
തളര്‍ച്ചയെന്നാല്‍ നീ
തന്ന ശൂന്യതയാണെന്ന്‌

തീയായ്‌ പെയ്യുന്ന മഴയില്‍
വെന്തു പോകുന്നൊരു
തനുവും
പ്രണയാഗ്നിയില്‍ മരവിച്ച
മനവും
പകച്ചു നില്‍ക്കുന്നു ഇവിടെ
ഈ ശൂന്യതയില്‍

എന്നില്‍ നിന്നും പലായനം ചെയ്യാന്‍
വെമ്പുന്ന സ്നേഹമേ
തിരിച്ചു വരാതിരിക്കുക
എന്തെന്നാല്‍
പടിപ്പുരപ്പുറത്ത്‌
എന്നെ വിളിച്ചും കൊണ്ട്‌
അതിഥിയെത്തിയിരിക്കുന്നു
ഒടുവിലത്തെ അതിഥി

Friday, September 05, 2008

ഭൂമിയുടെ അവകാശി


കുറച്ചു നാളായുള്ള അന്വേഷണമാണ്

മഴ ഉള്ളപ്പോഴും
മഴ ഇല്ലാത്തപ്പോഴും

സൂര്യന്‍ മേഘങ്ങള്‍ക്കിടയില്‍ ഒളിക്കുമ്പോഴും
ഭൂമിയിലേക്കു പെയ്തിറങ്ങുമ്പോഴും

അമ്പലപ്പറമ്പില്‍ പൂരം പുറപ്പെടുമ്പോഴും
ആറാട്ട് നടക്കുമ്പോഴും
അന്വേഷണം പുരോഗമിക്കുകയായിരുന്നു

ഏറെക്കാലത്തിനു ശേഷമാണു പെട്ടെന്ന് അവനെക്കുറിച്ച് ഓര്‍മ വന്നത്
ഇത്രയും കാലം എന്തേ അവനെ മറന്നു - ഉള്ളില്‍ ഒരു നീറല്‍

തുടര്‍ന്ന്‌
ഓരൊ ദിവസത്തെയും അന്വേഷണത്തിനു ശേഷം ആ സത്യം
എന്നെ ഭയപ്പെടുത്തി തുടങ്ങി..
ആദ്യമാദ്യം മനസ്സില്‍ ഒരു ചെറിയ അസ്വസ്ഥത രൂപപ്പെട്ടു വന്നു...
അതിനു ആകാരം വെച്ചു
അതിനു പിന്നെ ആനയുടെ വലുപ്പമായി

അന്വേഷണം ഞാന്‍ മതിയാക്കി
നാളെ പത്രത്തില്‍ ഒരു പരസ്യം കൊടുക്കണം

കുഴിയാനയെ കാണ്മാനില്ല.


ഭീരു

അറിയാതെയല്ല
ഈ വഴി തികചും ശൂന്യം
നടക്കാന്‍ തുടങ്ങിയിട്ടേറെ ആയില്ല
വഴി പിരിഞ്ഞിടത്തു നീ ഇപ്പോഴും നില്പുണ്ടെന്നു
വെറുതെ ആശിക്കുന്നു ഞാന്‍
തിരിച്ചു വരുന്ന എന്നെയും കാത്തു നീ നില്ക്കുന്നതു കാണാതെയല്ല
ആരും കൂട്ടിനില്ലാതെ ഈ വഴി നടക്കാന്‍ മോഹിച്ചതുമല്ല

ആകാശം എന്നെ നോക്കി കണ്ണടച്ചതാണോ
അതോ
നക്ഷത്രങങള്‍ വിരുന്നു പോയതാണോ
കാറ്റു പോലും ശബ്ദമുണ്ടാക്കാതെ എന്നെ തൊടാന്‍ മടിച്ചെന്ന പോലെയാണൊ പോകുന്നത്
എന്റെ കണ്ണീരിനെ മറക്കാനാണോ മഴ ആര്‍ത്തു പെയ്യുന്നത്

ഓര്‍മ്മയുടെ ഒരു വസന്തകാലം മനസ്സില്‍ കരുതിയതാണ്
കഴിഞ്ഞു വന്ന വഴികളില്‍ എവിടെയാണു പൂക്കള്‍ കൊഴിഞ്ഞു വീണത്
പുറകെ നീ വരുമെന്നും കൊഴിഞ്ഞ പൂക്കള്‍ പെറുക്കിയെടുക്കുമെന്നും ഞാന്‍ ആശിക്കുന്നതു ഇനിയും നീ

അറിയില്ലെന്നുണ്ടോ


എങ്കില്‍ ഞാന്‍ എകനാണ്.
അതായിരിക്കും എന്നെ ഏറെ ഭയപ്പെടുത്തുന്നതും.

ഒരു മഴ കൂടി വന്നിരുന്നെങ്കില്‍
തിരിഞ്ഞോടാമായിരുന്നു
നിന്നെ വാരിപ്പുണരാമായിരുന്നു...

Saturday, October 06, 2007

ഇരുട്ടിനെ പേടിച്ചിട്ടല്ല

മടുക്കുന്നതെന്തേയി
ത്തേനും കല്‍ക്കണ്ടമധുരവു
മീച്ചെറു
യാത്രയുമെല്ലാം

ശൂന്യം നിശ്ചലമീയിരുള്‍ പരന്നു
കഴിഞ്ഞുവോ
മനതാരിലൊരു ദീപനാളം
പോലും തെളിയാത്തതെന്തേ
എവിടെയോ ഒരു സൂര്യന്‍
ഉദിക്കയില്ലേയിനി

ചിന്തയും വറ്റി കാഴ്ചയുമിരുണ്ടു
പോകുന്നതെന്തേയീ
മധ്യാഹ്നത്തിലും

കേള്‍ക്കാനില്ലല്ലോ തേക്കുപാട്ടുകള്‍
ജലമൊരിറ്റു ബാക്കിയില്ലേ
ചന്ദ്രനും മറഞ്ഞുവോ
രാത്രി
വെറും കറുപ്പു തന്നെയോ
കനലെരിയുന്നുവോ നെഞ്ചിലെന്നാല്‍
ചിതയൊരുക്ക
അടുത്തുപോയ്‌
മംഗളം

യാത്രയിനിയുമുണ്ടു
ബാക്കിയെന്നാലും
മടുത്തുപോയ്‌
വയ്യ
ഇനിയൊട്ടു മുന്നോട്ടില്ല

Friday, May 18, 2007

മറ്റൊരു കുടിയിറക്കു കൂടി (ജീവിതത്തില്‍ നിന്ന്‌)








ആദ്യതെയാള്‍ ജീവിക്കണമെന്ന്‌ പറഞ്ഞു
രണ്ടാമന്‍ വേണ്ടെന്നും
തറ്ക്കം മൂത്തുവാക്കേറ്റം കയ്യാങ്കളിയായി
ചുറ്റുമുള്ളവര്‍ ഓരോ ചേരിയിലായി ചേക്കേറി
ആരെയും കാത്തുനില്‍ക്കാതെ കാലം മുന്നോട്ട്‌


ആരോ സന്തോഷഗീതങ്ങള്‍ പാടുന്നുണ്ട്
ആയുധങ്ങള്‍ തല്കാലത്തേക്കെങ്കിലും ചോര ചിന്തുന്നില്ല
അവശേഷിച്ചത്‌ ജയിച്ചവര്‍ മാത്റം
തോറ്റവന്ടെ സ്ഥലം ജയിച്ചവന്ടെ ആധിപത്യത്തില്‍
അങനെയും അവന്‍ പ്റബലനായി
കാലം പിന്നെയും മുന്നോട്ട്


വികാരങള്‍ പിന്നെയും മാറിമറിഞ്ഞു
വീണ്ടും വാക്കേറ്റങ്ങള്‍മ
നസ്സിലെന്നും നീറിയ ദുഃഖം മുഖദാവിലേക്ക്
ജപ്തിക്കടലാസ് കൈപറ്റി വിറങ്ങലിച്ചു നിന്ന നേരം
അധികാരികള്‍ പ്റമാണിമാര്‍കുടിയിറക്കാന്‍ വരുന്ന നേരം
ബുള്‍ഡോസറുകള്‍ മാറു പിളറ്ന്ന നേരം

തറ്ക്കമില്ലാതെ അതിഥി വന്നു
കൂട്ടിക്കൊണ്ടു പോകാന്‍
തിരിച്ചു വരവില്ലാത്ത യാത്റക്ക്‌

Thursday, January 04, 2007

നേടുക!!!

ഇല്ല
ഇനിയുമില്ല ഞാന്
സന്തോഷത്തിന്ടെ മൂടുപടം എനിക്കിനി വേണ്ട
ഓറ്ക്കുക നീ
നിന്ടെ തോല്വി
എന്നെയും ദു:ഖിപ്പിച്ചിരുന്നു എന്ന്.
പടവെട്ടി ഞാന്‍ നേടിയപ്പൊള്
ഭൂമിയില്‍ വീണത്
നിന്ടെ അശ്റുകണങ്ങളല്ലേ
വ്റുഥാ ധരിച്ചു ഞാന്
ജയിച്ചെന്ന്

നേടുവതില്ല ഞാന്
നിനക്കൊട്ടു നഷ്ടമേകി
നിറുത്താം നമുക്കീ യുദ്ധം
ശിഷ്ടസേനയുടെ കണക്കെടുക്കേണ്ടതില്ല
തോറ്റു ഞാന്
വീണ്ടും...

Krishna Prakash Krishna Prakash My Facebook Link